India

മോദി നയങ്ങള്‍ക്കെതിരെ ചെങ്കടലായി ഡല്‍ഹി; റാലിയില്‍ ലക്ഷങ്ങള്‍

കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മാര്‍ച്ചിന് തുടക്കമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

കിലോമീറ്റര്‍ അകലെയുള്ള രാംലീല മൈതാനിയില്‍നിന്ന്  രാവിലെ ഒമ്പതിന്  തന്നെ പാര്‍ലമെന്റിലേക്കുള്ള റാലിക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന  ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും മോഡിസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി ചെങ്കൊടിയുമേന്തി തെരുവിലൂടെ നീങ്ങുകയാണ്. 'ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ ഭാഗമാകുന്നതിനായി കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ഡല്‍ഹിയിലേക്ക് ഇന്നലെതന്നെ എത്തിചേര്‍ന്നത്.  

കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, തപാല്‍ ടെലികോം ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിയിലുണ്ട്.

മൂന്നുലക്ഷത്തോളംപേര്‍ അണിനിരക്കുന്ന  റാലി പാര്‍ലമെന്റിനുമുന്നില്‍ പൊതുയോഗത്തോടെ അവസാനിക്കും. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എന്നിവരാണ് മുന്‍നിരയില്‍നിന്നും പ്രക്ഷോഭം നയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT