India

മോദി പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി; വീണ്ടും അമളിപിണഞ്ഞ് അമിത് ഷാ 

കര്‍ണാടകയിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പ നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞതിന് പിന്നാലെ വീണ്ടും അബദ്ധം പിണഞ്ഞ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പ നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞതിന് പിന്നാലെ വീണ്ടും അബദ്ധം പിണഞ്ഞ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇത്തവണ പക്ഷേ അമിത് ഷായ്ക്ക് പണി കൊടുത്തത് പരിഭാഷകന്‍ പ്രഹ്ലാദ് ജോഷിയാണ്.
പാവങ്ങള്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ എന്ന കുറ്റപ്പെടുത്തല്‍ തര്‍ജിമ ചെയ്ത് പറഞ്ഞപ്പോഴാണ് അബദ്ധം പിണഞ്ഞത്. മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ് അമിത് ഷായുടെ ഹിന്ദി പ്രസംഗം  പ്രഹ്ലാദ് ജോഷി എംപി കന്നടയിലാക്കി പറഞ്ഞത്. 

ടൈംസ് നൗവാണ് പ്രഹ്ലാദ് ജോഷിയുടെ നാക്ക് പിഴ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിക്കപ്പെട്ടു. 
എന്നാല്‍ ഉടനെതന്നെ പ്രഹ്ലാദ് ജോഷിയുടെ പരിഭാഷ സമൂഹമാധ്യമങ്ങളില്‍ എത്തിച്ച് കോണ്‍ഗ്രസ് അമിത് ഷായ്ക്കും മോദിക്കും വീണ്ടും പണികൊടുത്തു. 

കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തുന്നതിനിടെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ യെദ്യൂരപ്പയുടേതാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇത് മുതലെടുത്ത കോണ്‍ഗ്രസ് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT