India

മോദിക്ക് സമനില തെറ്റി; രാഹുല്‍ അടുത്ത പ്രധാനമന്ത്രിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്നതുകൊണ്ടാവാം മോദിയുടെ സമനില തെറ്റിയത് - ഉടന്‍ ചികിത്സ തേടണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപേഷ് ബാഗല്‍. തെരഞഞടുപ്പില്‍ എന്‍ഡിഎ ഭരണത്തിന് അന്ത്യമാകുമെന്നും യുപിഎ അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഭുപേഷ് ബാഗല്‍ നടത്തിയത്.  രാജീവ് ഗാന്ധിയുടെ സംഭാവന നാടിന് ബോധ്യപ്പെട്ടതാണ്. വിവരസാങ്കേതിക വിദ്യ, പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങി നിരവധി ഉദാഹരണങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിനായാണ് രാജീവ് ഗാന്ധി ജീവന്‍ ബലിയര്‍പ്പിച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് മരണാനന്തരബഹുമതിയായി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചത്. രാജ്യം ആദരിക്കുന്ന മഹത് വ്യക്തിയെ അവഹേളിച്ചതിലൂടെ പ്രധാനമന്ത്രിയുടെ മനോനില തെറ്റിയിരിക്കുകയാണ്. അടിയന്തരമായി ഡോക്ടറെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

മോദി തന്നെ പറഞ്ഞിട്ടുണ്ട്. ദിവസം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്ന്. ഇതിന്റെ ഭാഗമായാവാം മനോനില തെറ്റാന്‍ ഇടയായത്. ഇങ്ങനെയൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്നത് രാജ്യത്തിന് അപകടകരമാണ്. പരാജയഭീതി പൂണ്ടാണ് ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി നൂറ്റിഅന്‍പത് സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT