India

യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം പിബി കേന്ദ്രകമ്മറ്റിക്ക് വിട്ടു

സീതാറാം യെച്ചൂരിയുടെ രാജ്യാസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്ന് ചേര്‍ന്ന പിബി യോഗത്തില്‍ തീരുമാനമായില്ല -  ഇക്കാര്യത്തില്‍ അടുത്തമാസം 23 ന് തുടങ്ങുന്ന കേന്ദ്രകമ്മറ്റി വിഷയം ചര്‍ച്ചചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യാസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്ന് ചേര്‍ന്ന പിബി യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ അടുത്തമാസം 23 ന് തുടങ്ങുന്ന കേന്ദ്രകമ്മറ്റി വിഷയം ചര്‍ച്ചചെയ്യും. പിബി യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റിക്ക് വിടാനുള്ള പിബിയുടെ തീരുമാനം. 

യച്ചൂരി വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നതില്‍ കേരളത്തിലെ പിബി അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യച്ചൂരി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന്് ബംഗാള്‍ഘടകവും ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ അഭിപ്രായം. അഭിപ്രായഭിന്നതയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി തീരുമാനിക്കട്ടെയെന്ന് പിബി തീരുമാനമുണ്ടായത് 

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അതിനുമുമ്പായി തെരഞ്ഞടുപ്പ് നടക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നാണ് സിപിഎം നിലപാട്. 

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനത്തിന് മാറ്റം വരുത്തേണ്ടസാഹചര്യമില്ലെന്നാണ് കേരളഘടകം ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ യെച്ചൂരി തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് സിപിഎം ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT