India

യോഗിക്കതിരെ ബിജെപിയില്‍ പൊട്ടിത്തെറി;ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധന നില കൂടുതല്‍ തകര്‍ന്നുവെന്ന വിമര്‍ശനവും മൗര്യ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊകഖ്പൂര്‍ ബാബാരാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ എഴുപത്തിരണ്ടു കുട്ടികള്‍ മരിക്കാനിടയായതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് മൗര്യ പറയുന്നത്. മുതിര്‍ന്ന നേതാവ് ഓം മാഥുര്‍ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ ഇതുവരേയും ആദിത്യനാഥിന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലായെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം ബിജെപിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. 

തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് കടുത്ത നിലപാടെടുത്തതോടെ ആഭ്യന്തരം യോഗിക്ക് നല്‍കി മൗര്യയെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് ആദിത്യനാഥ് കൈകാര്യം ചെയ്യുന്നത്. 

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധന നില കൂടുതല്‍ തകര്‍ന്നുവെന്ന വിമര്‍ശനവും മൗര്യ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT