India

യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍. പശുക്കടത്തിന്റെ പേരില്‍ 55കാരനായ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിശാല്‍ റാണയാണ് യോഗിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മുന്‍പന്തിയില്‍ നിന്നത്. 

2015ലാണ് വിവാദമായ ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാല്‍ റാണയടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വിശാല്‍ റാണ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസാര ഗ്രാമത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ഗൗതം ബുദ്ധ നഗറില്‍ മത്സരിക്കുന്ന സിറ്റിങ് എംപിയും കേന്ദ്ര മന്ത്രിയുമായ മഹേഷ് ശര്‍മയുടെ തെരഞ്ഞെടുപ്പ് റാലിയാണ് ബിസാരയില്‍ നടന്നത്. 

ബിജെപിയുടെ പ്രാദേശിക നേതാവായ സഞ്ജയ് റാണയുടെ മകനാണ് വിശാല്‍. കേസില്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട പുനീത് എന്നയാളും റാലിയിലുണ്ടായിരുന്നു. തങ്ങള്‍ റാലിയില്‍ പങ്കെടുത്തതായും ബിജെപിയെ പിന്തുണയ്ക്കുന്നതായും വിശാല്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT