India

രേഖകളുടെ പകര്‍പ്പെടുത്തതും മോഷണം തന്നെ; റഫാലില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം

സത്യവാങ്മൂലം സുപ്രിം കോടതി നാളെ പരിഗണിക്കും. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 14 ലേക്ക് കോടതി മാറ്റി വച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രഹസ്യരേഖകളുടെ പകര്‍പ്പ് ചോര്‍ന്നതായി സമ്മതിച്ച് പ്രതിരോധ മന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫോട്ടോകോപ്പിയാണ് പുറത്തായത്. ദേശീയ സുരക്ഷാ നിയമം ലംഘിച്ച് രേഖകള്‍ ചോര്‍ത്തിയവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

രേഖകളുടെ പകര്‍പ്പ് ചോര്‍ത്തിയത് മോഷണത്തിന്റെ പരിധിയില്‍ തന്നെയാണ് വരുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന സംഭവമാണിത്.  ഗൂഢാലോചന നടത്തിയവര്‍ അനുവാദമില്ലാതെ പകര്‍പ്പെടുത്തതിനും അതീവ സുരക്ഷാ വിഷയങ്ങള്‍ ചോര്‍ത്തിയതിനുമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു എജി സുപ്രിം കോടതിയെ ആദ്യം അറിയിച്ചത്. എന്നാല്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും  രേഖകളുടെ   പകര്‍പ്പാണ്ചോര്‍ത്തിയതെന്നും എജി പിന്നീട് തിരുത്തി.  ഫെബ്രുവരി 28 നാണ്  'ഹിന്ദു ' റഫാലിലെ രഹസ്യ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സത്യവാങ്മൂലം സുപ്രിം കോടതി നാളെ പരിഗണിക്കും. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 14 ലേക്ക് കോടതി മാറ്റി വച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നെടുംപറമ്പില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

SCROLL FOR NEXT