കോയമ്പത്തൂർ: പതിനഞ്ചുകാരിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി വിവാഹം കഴിച്ച കൗമാരക്കാരനെ പൊലീസ് പിടികൂടി. കോയമ്പത്തൂർ ഉക്കടം സ്വദേശിയായ 17കാരനെ പോക്സോ ആക്ടിലാണ് പൊലീസ് അറസ്റ്റുചെയ്തത്.
സുന്ദരാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് 17കാരൻ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന പതിനേഴുകാരൻ ചെന്നൈയിലെത്തിക്കുകയും അവിടെവെച്ച് വിവാഹം നടത്തുകയും ചെയ്തു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഇത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പോത്തന്നൂർ പോലീസ് ഉക്കടത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെയും വിളിച്ചുവരുത്തി. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നിയമപരമല്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ പൊലീസ് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കിയശേഷം ഇരുവരും ചെന്നൈയിലേക്കു പോകുകയായിരുന്നു. അവിടെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് വിവാഹം നടത്തി. വയസ് മറച്ചുവെച്ചായിരുന്നു വിവാഹം നടത്തിയത്. തുടർന്ന് ഇരുവരും ഉക്കടത്തേക്കു തിരിച്ചെത്തി. സംഭവത്തിൽ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പൊലീസ് പതിനേഴുകാരനെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം ജുവനൈൽ സ്കൂളിലേക്ക് അയച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates