India

രാഹുലിന് പിന്നാലെ സോണിയാ ഗാന്ധിയേയും കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

ഫെബ്രുവരിക്ക് ശേഷം അമേഠിയിലേക്ക് രാഹുല്‍ എത്തിയിട്ടില്ല. സോണിയാ ഗാന്ധിയാകട്ടെ ഈ വര്‍ഷം തന്റെ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടുമില്ല

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഒരാഴ്ച മുന്‍പായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അമേഠിയില്‍ നിറഞ്ഞത്. മകന്റെ ഊഴം കഴിഞ്ഞു. ഇനി ട്രോള്‍ അമ്മയ്‌ക്കെതിരെ. 

സോണിയാ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ റായ്ബറേലിയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. സോണിയയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ പരിഹസിക്കുന്നു. 

റായ്ബറേലിയിലെ ജനങ്ങള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തങ്ങളുടെ ജനപ്രതിനിധിയാല്‍ വഞ്ചിതരായ ജനങ്ങളാണ് ഇതിന് പിന്നിലെന്ന് പറയുന്ന പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കാനാരംഭിച്ചിട്ടുണ്ട്. 

ഫെബ്രുവരിക്ക് ശേഷം അമേഠിയിലേക്ക് രാഹുല്‍ എത്തിയിട്ടില്ല. സോണിയാ ഗാന്ധിയാകട്ടെ ഈ വര്‍ഷം തന്റെ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ അമേഠിയില്‍ എത്തിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന പേരില്‍ അമേഠിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 

സോണിയയ്ക്കും രാഹുലിനുമെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT