India

റഫാല്‍ രേഖകള്‍ അന്വേഷിച്ചാല്‍ മോദിയും അംബാനിയും അഴിയെണ്ണും; പ്രധാനമന്ത്രി നിരപരാധിയെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി 

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിരപരാധി ആണെങ്കില്‍, അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാര്‍ ജയിലില്‍ പോവട്ടെ എന്നും പറയുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മോദി അത് മിണ്ടാത്തതെന്നും രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ സമാന്തര ഇടപെടലുകള്‍ അന്വേഷിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനില്‍ അംബാനിയും ജയിലില്‍ പോകേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരമാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന തന്റെ പ്രചാരണമെന്നും രാഹുല്‍ പറഞ്ഞു. ബംഗളുരുവില്‍ സംരംഭകരുമായി നടത്തിയ സംവാദത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. 

യുപിഎ സര്‍ക്കാര്‍ എട്ട് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി 526 കോടി രൂപയ്ക്ക് റഫാല്‍ വിമാനങ്ങള്‍ നല്‍കുമെന്ന് ദസോയുമായി ധാരണയില്‍ എത്തിയിരുന്നതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതും 526 കോടി നല്‍കേണ്ട വിമാനത്തിന് 16,00 കോടി രൂപ വച്ച് നല്‍കാമെന്ന് കരാറായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിരപരാധി ആണെങ്കില്‍, അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാര്‍ ജയിലില്‍ പോവട്ടെ എന്നും പറയുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മോദി അത് മിണ്ടാത്തതെന്നും രാഹുല്‍ ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT