India

ലൈംഗിക സുഖത്തിന് 30കാരന്‍ രണ്ടടി നീളമുളള മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ജനനേന്ദ്രിയം വഴി ശരീരത്തിലേക്ക് കുത്തിക്കയറ്റി, ശസ്ത്രക്രിയ; അപൂര്‍വ്വ സംഭവം

ലൈംഗിക വൈകൃത്യത്തിന് അടിപ്പെട്ട യുവാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ജനനേന്ദ്രിയം വഴി ശരീരത്തിലേക്ക് കുത്തിക്കയറ്റി.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ അപൂര്‍വ്വ സംഭവം. ലൈംഗിക വൈകൃതത്തിന് അടിപ്പെട്ട യുവാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ജനനേന്ദ്രിയം വഴി ശരീരത്തിലേക്ക് കുത്തിക്കയറ്റി. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവാവിന്റെ മൂത്രസഞ്ചിയില്‍ നിന്ന് കേബിള്‍ പുറത്തെടുത്തു. 

ഗുവാഹത്തിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 30കാരന്റെ മൂത്രസഞ്ചിയില്‍ നിന്നാണ് കേബിള്‍ പുറത്തെടുത്തത്. രണ്ടടി നീളമുളള കേബിള്‍ അബദ്ധത്തില്‍ വിഴുങ്ങി എന്ന് നുണ പറഞ്ഞ് കൊണ്ടാണ് യുവാവ് ചികിത്സ തേടി എത്തിയത്.  കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് സര്‍ജനെ സമീപിച്ചത്. 

പരിശോധനയില്‍ കേബിള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിട്ടും വയറ്റില്‍ കേബിള്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ഗുവാഹത്തിയിലെ അറിയപ്പെടുന്ന സര്‍ജനായ വലിയുള്‍ ഇസ്ലാം ഓപ്പറേഷന്‍ ടേബിളില്‍ വച്ച് യുവാവിന്റെ എക്‌സ്- റേ എടുത്തപ്പോഴാണ് നുണ പൊളിഞ്ഞത്.

30കാരന്റെ മൂത്രസഞ്ചിയില്‍ കേബിള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ തുടരുകയും കേബിള്‍ പുറത്തെടുക്കുകയുമായിരുന്നു. ലൈംഗിക സുഖം ലഭിക്കുന്നതിന് വേണ്ടി യുവാവ് ജനനേന്ദ്രിയം വഴി കേബിള്‍ ശരീരത്തിലേക്ക് കുത്തിക്കയറ്റുകയായിരുന്നു. യുവാവിന് ലൈംഗിക വൈകൃതമുളളതായി സര്‍ജന്‍ വലിയുള്‍ ഇസ്ലാം പറയുന്നു. തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ പ്രാക്ടീസിന് ഇടയില്‍ ഇതാദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍ പറഞ്ഞു.

കേബിള്‍ ശരീരത്തിന് അകത്തേയ്ക്ക് കയറ്റി അഞ്ചുദിവസത്തിന് ശേഷമാണ് യുവാവ് ചികിത്സ തേടി എത്തിയത്. യുവാവ് സത്യം പറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാമായിരുന്നുവെന്നും ജനനേന്ദ്രിയം വഴി തന്നെ ഇതിനെ പുറത്ത് എടുക്കാന്‍ കഴിയുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT