India

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തം, മിസോറാമില്‍ കനത്ത തിരിച്ചടി 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ മിസോറാമും പാര്‍ട്ടിയെ കൈവിട്ടു എന്ന് ഉറപ്പാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ മിസോറാമും പാര്‍ട്ടിയെ കൈവിട്ടു എന്ന് ഉറപ്പാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 ഇടത്ത് എംഎന്‍എഫ് മുന്നിട്ടുനില്‍ക്കുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മാത്രം വേണ്ടിടത്ത് മികച്ച മുന്നേറ്റമാണ് എംഎന്‍ഫ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇവിടെ മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. 

പത്തുവര്‍ഷം തുടര്‍ച്ചയായി  അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പുറത്തായിരിക്കുകയാണ്. ഏഴിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. 2013ല്‍ 34 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ഇപ്പോള്‍ മൂന്നില്‍ രണ്ടും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. 

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. എംഎന്‍എഫിന്റെ പ്രമുഖ നേതാക്കളായ ലാല്‍റിനാമാ തൂയികൂമിലും, ഡോ എഫ് ലാല്‍നണ്‍മാവിയാ ഐസ്വാള്‍ സൗത്തിലും താന്‍ല്യൂയ തൂയിചാങ്ങില്‍ നിന്നും മത്സരിച്ച് വിജയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് രണ്ട് മുറികളുണ്ട്: പിന്നെന്തിന് ശാസ്തമംഗലത്ത് ഓഫീസ്?'; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

'ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'

കൂപ്പുകുത്തി രൂപ, വീണ്ടും 90ലേക്ക്, രണ്ടുദിവസത്തിനിടെ 24 പൈസയുടെ നഷ്ടം; സെന്‍സെക്‌സും താഴ്ന്നു

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല; പക്ഷേ, തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ?'

ഡോക്ടർമാർക്ക് സ്ലോവാക്കിയയിൽ ജോലി നേടാം; ഒഡേപെക് വഴി നിയമനം

SCROLL FOR NEXT