India

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തം, മിസോറാമില്‍ കനത്ത തിരിച്ചടി 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ മിസോറാമും പാര്‍ട്ടിയെ കൈവിട്ടു എന്ന് ഉറപ്പാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ മിസോറാമും പാര്‍ട്ടിയെ കൈവിട്ടു എന്ന് ഉറപ്പാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 ഇടത്ത് എംഎന്‍എഫ് മുന്നിട്ടുനില്‍ക്കുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മാത്രം വേണ്ടിടത്ത് മികച്ച മുന്നേറ്റമാണ് എംഎന്‍ഫ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇവിടെ മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. 

പത്തുവര്‍ഷം തുടര്‍ച്ചയായി  അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പുറത്തായിരിക്കുകയാണ്. ഏഴിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. 2013ല്‍ 34 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ഇപ്പോള്‍ മൂന്നില്‍ രണ്ടും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. 

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. എംഎന്‍എഫിന്റെ പ്രമുഖ നേതാക്കളായ ലാല്‍റിനാമാ തൂയികൂമിലും, ഡോ എഫ് ലാല്‍നണ്‍മാവിയാ ഐസ്വാള്‍ സൗത്തിലും താന്‍ല്യൂയ തൂയിചാങ്ങില്‍ നിന്നും മത്സരിച്ച് വിജയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.15 മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്; ശസ്ത്രക്രിയകൾക്ക് തുടക്കം: അലിന്‍ ഷെറിന് വിട നല്‍കി കേരളം

നാടക നടി കലാലയം രാധ അന്തരിച്ചു

'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമോ, വിധേയത്വമോ; സച്ചിദാനന്ദൻ മാഷിന് അതിമാനുഷിക സിദ്ധിയുണ്ടെന്ന് തോന്നുന്നു: പ്രേംകുമാര്‍

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

SCROLL FOR NEXT