India

വനിതാ പൊലീസും സ്റ്റേഷനില്‍ സുരക്ഷിതയല്ല; കൂട്ട ബലാത്സംഗത്തിന് ഇരയായി ഉദ്യോഗസ്ഥ

പൊലീസ് സ്‌റ്റേഷനുള്ളില്‍ വനിതാ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പലവാലിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: പൊലീസ് സ്‌റ്റേഷനുള്ളില്‍ വനിതാ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പലവാലിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. 

വനിതാ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തനിക്കെതിരേ ഇത്തരത്തില്‍ നേരത്തെയും ആക്രമണങ്ങള്‍ നടന്നതായും സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ കത്തിചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ കോണ്‍സ്റ്റബിള്‍ വ്യക്തമാക്കി. 

32 വയസുകാരിയായ ഹെഡ്ഡ് കോണ്‍സ്റ്റബിള്‍ 2014ലാണ് പലവാലില്‍ ജോലിക്കെത്തിയത്. ജോലി തുടങ്ങി നാല് വര്‍ഷത്തിനിടെ അല്‍വാല്‍പൂര്‍ സ്വദേശിയായ മിന്റോ എന്നറിയപ്പെടുന്ന ജൊഗിന്ദര്‍ എന്നയാള്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരുന്നുവെന്ന് സ്റ്റേഷന്‍ ചാര്‍ജുള്ള കമലാ ദേവി എന്ന ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി. ഇയാളാണ് കത്തി കാട്ടി കൊലവിളി നടത്തിയതെന്നും അവര്‍ പറയുന്നു. 

ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് നീതി വേഗത്തിലാക്കാന്‍ ഉദ്ദേശിച്ച് ഹരിയാന സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷന്‍. അത്തരത്തിലൊരു പൊലീസ് സ്റ്റേഷനകത്ത് തന്നെയാണ് സംഭവം അരങ്ങേറിയത് എന്നതാണ് ശ്രദ്ധേയം. വനിതാ പോലീസുകാര്‍ പോലും സ്‌റ്റേഷനകത്ത് സുരക്ഷിതരല്ലെന്നതാണ് സംഭവം കാണിക്കുന്നത്. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 2018 മെയ് 31 വരെ ഹരിയാനയില്‍ മാത്രം 70 കൂട്ടബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 2017 ല്‍ 1,238 പീഡന കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT