India

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

സമകാലിക മലയാളം ഡെസ്ക്

ഭുബനേശ്വര്‍: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രസ്താവന. 

ബിജെപിയുടെ കടുത്ത എതിരാളികള്‍ പോലും 370എടുത്തുകളയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതാണ്- സാരംഗി പറഞ്ഞു. 

ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം അനുച്ഛേദം എടുത്തുകളഞ്ഞതില്‍ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരര്‍ക്കുമാണ്. കശ്മീരില്‍ ആളുകള്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയെന്നും കശ്മീരികള്‍ക്ക് പെണ്‍മക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തയയ്ക്കാന്‍ അവസരമൊരുങ്ങിയെന്നും സാരംഗി ഭുബനേശ്വറില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT