India

വര്‍ണികയുടെ പിതാവിന് സ്ഥാനം മാറ്റം; ബിജെപി അധ്യക്ഷന്റെ മകനെതിരെ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകനെതിരെ പീഡനക്കേസില്‍ പരാതിപ്പെട്ട വര്‍ണികയുടെ പിതാവ് വീരേന്ദര്‍ കുണ്ടുവിനെ  സ്ഥാനത്ത് നിന്ന് നീക്കി ഹരിയാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകനെതിരെ പീഡനക്കേസില്‍ പരാതിപ്പെട്ട വര്‍ണികയുടെ പിതാവ് വീരേന്ദര്‍ കുണ്ടുവിനെ ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹരിയാന സര്‍ക്കാര്‍. സയന്‍സ് ആന്റ് ടെക്‌നോളജി അഡിഷണല്‍ ചീഫ് സെക്രട്ടറിയായിട്ടാണ് വിരേന്ദറിനെ നിയമിച്ചിരിക്കുന്നത്. 

വര്‍ണികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാലയേയും സുഹൃത്ത് ആശിഷ് കുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ വര്‍ണികയ്ക്ക് പൂര്‍ണ പിന്തുണയുമായി നിന്നത് വിരേന്ദര്‍ കുണ്ടുവായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥാനമാറ്റത്തിന് കാരണം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

മകള്‍ക്ക് നീതി ലഭിക്കാനായി നിലപാടെടുത്തിന് ബിജെപിയുടെ പ്രതികാര നടപടിയാണ് ഈ ട്രാന്‍ഫര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചു. 

വിരേന്ദറിനൊപ്പം ആഭ്യന്തര വകുപ്പ് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി റാം നിവാസിനേയും മാറ്റിയിട്ടുണ്ട്. ഫുഡ് ആന്റ് സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. ദേരാ സച്ചാ സൗദ നേതാവ് രാം റഹീം സിംഗിന്‍ന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപം അടിച്ചമര്‍ത്തിയതില്‍ ആഭ്യന്തര വകുപ്പിനേയും പൊലീസ് സേനയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രംഗത്ത് വന്ന് ആഴ്ചകള്‍ കഴിയും മുമ്പേയാണ്  ആഭ്യന്തരവകുപ്പില്‍ അഴിച്ചു പണി നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT