India

വഴക്ക് മൂത്തു; രണ്ടുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ സൂക്ഷിച്ച് ആന്റി;  അറസ്റ്റ്

സംശയം തോന്നിയ പൊലീസ് യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലാണ് സംഭവം. സഹോദരിയുടെ മകനെയാണ് താജ്മീര ബീബി എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ബിര്‍ഭം ജില്ലയിലെ ബോള്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാശിപൂര്‍ ഗ്രാമത്തിലാണ് കൃത്യം നടന്നത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് താജ്മീര ബീബി സഹോദരിയുടെ മകനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും പ്രദേശത്ത് തെരച്ചില്‍ നടത്തി. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുടുംബത്തില്‍ നടന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംശയം തോന്നി യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, കൊലപാതകത്തിന് കാരണമായ സാഹചര്യം എന്തായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT