India

വാടകക്കാരന് വീട്ടുടമസ്ഥയുമായി പ്രണയം; വീട്ടുകാര്‍ എതിര്‍ത്തു; യുവതിയെ കുത്തിക്കൊന്ന് 35 കാരന്‍ തൂങ്ങി മരിച്ചു

ഭര്‍ത്താവും മകളും അറിഞ്ഞതോടെ ഇരുവരും ലക്ഷ്മിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വീട്ടുടമയായ യുവതിയെയും കുടുംബാംഗങ്ങളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാടകക്കാരനായ യുവാവ് ജീവനൊടുക്കി.  ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ബെംഗളൂരു മഗഡി റോഡിന് സമീപം ഹെഗനഹള്ളിയിലായിരുന്നു സംഭവം.

ലക്ഷ്മി ശിവരാജ്(36) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രംഗധാമയ്യ(35)യാണ് യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ലക്ഷ്മിയുടെ തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവ് ശിവരാജി(38)നും മകള്‍ ചൈത്ര(16)യ്ക്കും ഗുരുതരമായി പരിക്കേറ്റു. രംഗധാമയ്യയുമായി അടുപ്പത്തിലായിരുന്ന ലക്ഷ്മി ഈ ബന്ധത്തില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി തുംകുരു സ്വദേശിയായ രംഗധാമയ്യയും കുടുംബവും ലക്ഷ്മിയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു താമസം. കഴിഞ്ഞവര്‍ഷം ഇയാളുടെ ഭാര്യ മരിച്ചതോടെ മക്കളെ നാട്ടിലേക്ക് അയച്ചു. തുടര്‍ന്ന് രംഗധാമയ്യ ഒറ്റയ്ക്കായിരുന്നു മുകള്‍നിലയില്‍ താമസിച്ചുവന്നത്. ഇതിനിടെ വീട്ടുടമയായ ലക്ഷ്മിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവും മകളും അറിഞ്ഞതോടെ ഇരുവരും ലക്ഷ്മിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷ്മി രംഗധാമയ്യയില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞദിവസം ലക്ഷ്മിയുടെ വീട്ടിലെത്തിയ രംഗധാമയ്യ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെ ശിവരാജിനെയും ചൈത്രയെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍നിലയിലേക്ക് പോയ ഇയാള്‍ സ്വയം കുത്തിപരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT