India

വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു

ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വീടിന് സമീപം കളിച്ചു കൊണ്ട് നിന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു. ജയ്പൂരില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയുള്ള ജലാവറിലാണ് സംഭവം.

വെള്ളിയാഴ്ചയോടെയാണ് സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തി.

വൈകുന്നേരം ആറ് മണിക്ക് അപ്പം കഴിച്ചിട്ട്  മുറ്റത്ത് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും സന്ധ്യയായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്  ആറുവയസ്സുകാരിയെ ബലാത്സംഗത്തിന് ശേഷം കൊന്ന് കൃഷിയിടത്തില്‍ തള്ളിയ വാര്‍ത്ത ജലാവറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസിലും ആരെയും ഇതുവരേക്കും അറസ്റ്റ് ചെയ്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT