India

വീഡിയോകോൺ വായ്പ തട്ടിപ്പ് : ചന്ദ കൊച്ചാറിന്‍റെ ഭർതൃസഹോദരൻ അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ‌ വെച്ചാണ് ചന്ദ കൊത്താറിന്റെ ഭർതൃസഹോദരനായ രാജീവ് കൊച്ചാറിനെ പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ക്രമവിരുദ്ധമായി  വായ്പ അനുവദിച്ച കേസിൽ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്‍റെ ഭർതൃസഹോദരൻ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ‌ വെച്ചാണ് ചന്ദ കൊത്താറിന്റെ ഭർതൃസഹോദരനായ രാജീവ് കൊച്ചാറിനെ പിടികൂടിയത്. വിമാനത്താവള അധികൃതർ പിടികൂടിയ രാജീവിനെ സിബിഐയ്ക്ക് കൈമാറി. 

രാജീവ് കോച്ചറിനെതിരെ സിബിഐ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാത്തുടർന്ന് രാജ്യ വിടാനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹം പിടിയിലായത്. 2012 ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി വായ്പ അനുവദിച്ചത്. ഈ വായ്പയ്ക്ക്  പ്രത്യുപകാരമായി ചന്ദയുടെ ഭർത്താവ് ദീപക് കോച്ചാറിന്റെ കമ്പനിക്ക് ഗണ്യമായ സാമ്പത്തികനേട്ടം ലഭിച്ചെന്നാണ് ആരോപണം. വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് ന്യൂ പവർ റിന്യുവബിൾസ് എന്ന സ്വന്തം കമ്പനിക്ക് 64 കോടി രൂപ വായ്പ നൽകുകയും, പിന്നീട് ആ കമ്പനി ദീപകിന് കൈമാറുകയും ചെയ്തു എന്നും ആരോപണമുയർന്നിരുന്നു. 

രാജീവ് കൊച്ചാർ

വീഡിയോകോൺ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

SCROLL FOR NEXT