India

വീണ്ടും എടിഎം സ്‌കിമിങ്ങ്?; ഒരേ പ്രദേശത്തുളള 30 അക്കൗണ്ടുടമകളുടെ ലക്ഷങ്ങള്‍ നഷ്ടമായി; പണം പിന്‍വലിച്ചത് പലയിടത്തായി, ജാഗ്രത 

അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി ലക്ഷങ്ങള്‍ പിന്‍വലിച്ചതായി അക്കൗണ്ട് ഉടമകളുടെ കൂട്ടപരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി ലക്ഷങ്ങള്‍ പിന്‍വലിച്ചതായി അക്കൗണ്ട് ഉടമകളുടെ കൂട്ടപരാതി. പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ മേഖലയിലുളള 30 പേരാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ജാദവ്പൂരില്‍ സുകാന്ത സേതുവിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ സ്വകാര്യ, പൊതുമേഖ ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവരാണ് തട്ടിപ്പിന് ഇരയായത്.ഡല്‍ഹി, ഗുരുഗ്രാമം, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന എടിഎം സ്‌കിമിങ്ങ് ആണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതി്‌ന് പുറമേ പണം നഷ്ടമായവരുടെ പഴയ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതായും പൊലീസ് സംശയിക്കുന്നു.

സ്ഥിരവരുമാനക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും. പലര്‍ക്കും പല തവണകളായാണ് പണം നഷ്ടമായത്. പണം പിന്‍വലിച്ചതായുളള സന്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ല എന്ന് ഇടപാടുകാര്‍ ഉറപ്പിച്ചുപറയുന്നു. 

അതേസമയം കേരളത്തിലും എടിഎം തട്ടിപ്പ് നടന്നു. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. 15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT