India

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അഡീഷണല്‍ മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നീ പദവികളിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അഡീഷണല്‍ മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നീ പദവികളിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കുക. 

പൊലീസ്, പാരമിലിറ്ററി, മിലിറ്ററി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസോസിയേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. 

അഞ്ച് വര്‍ഷത്തേക്കോ, പത്ത് വര്‍ഷത്തേക്കോ ആയിരിക്കും ഇവര്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുക. ഈ കാലയളവിലൂടെ ജീവിതത്തില്‍ അവര്‍ക്ക് മുന്നോട്ടുപോകുന്നതിനുള്ള കരുത്ത് നല്‍കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. 

കൊല്ലപ്പെട്ട ജവാന്മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നിയമ നിടപടികളും ഈ ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഇവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT