India

വോട്ടു രശീതി എണ്ണല്‍: പുനപ്പരിശോധനാ ഹര്‍ജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

വോട്ടു രശീതി എണ്ണല്‍: പുനപ്പരിശോധനാ ഹര്‍ജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്‍പതു ശതമാനം വോട്ടു രശീതി (വിവിപാറ്റ്) എണ്ണണമെന്ന ഹര്‍ജി തള്ളിയതിനെതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

എല്ലാ മണ്ഡലത്തിലും അന്‍പതു ശതമാനം വോട്ടു രശീതി എണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇത് തള്ളിയ കോടതി ഒരു മണ്ഡലത്തില്‍ അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണണമെന്നാണ് ഉത്തരവിട്ടത്. വോട്ടിങ് യന്ത്രത്തിലെ തകരാറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്. 

അന്‍പതു ശതമാനം വോട്ടു രശീതി എണ്ണുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT