India

വ്യാജ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ; വിമാനം 40 മിനുട്ടോളം വൈകി

ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ നാടകീയ രം​ഗ​ങ്ങൾ സൃഷ്ടിച്ചപ്പോൾ വിമാനം 40 മിനുട്ടുകളോളം വൈകി

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ നാടകീയ രം​ഗ​ങ്ങൾ സൃഷ്ടിച്ചപ്പോൾ വിമാനം 40 മിനുട്ടുകളോളം വൈകി. ജയ്പൂരിലെ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാ സംഭവം അരങ്ങേറിയത്. യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് വൈകിയത്.  ഭീഷണി  മുഴക്കിയ ജയ്‌പൂർ സ്വദേശി ജെ.പി ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജവഹർ സർക്കിൾ പൊലീസിന് കൈമാറുകയായിരുന്നു. രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനം 11.23നാണ് പുറപ്പെട്ടത്. 

വിമാനത്തിൽ കയറുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജീവനക്കാരുമായി ചൗധരി തർക്കത്തിലേർപ്പെട്ടത്. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഇയാൾ തർക്കത്തിനിടെ വിളിച്ച് പറഞ്ഞു. തുടർന്ന് സി.ഐ.എസ്.എഫ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT