India

വ്യാജബിരുദ സർട്ടിഫിക്കറ്റ് : എബിവിപി നേതാവ് ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു

കേസിൽ ഡൽഹി ഹൈക്കോടതിയിൽ സർവകലാശാല റിപ്പോർട്ട‌് നൽകാനിരിക്കെയാണ‌് രാജി‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  വ്യാജബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന എബിവിപി നേതാവ് അങ്കിവ് ബസോയ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച‌്  പ്രവേശനം നേടിയ കേസിൽ ഡൽഹി ഹൈക്കോടതിയിൽ സർവകലാശാല റിപ്പോർട്ട‌് നൽകാനിരിക്കെയാണ‌് രാജി‌.

മുഖം രക്ഷിക്കുന്നതിന്റെ ഭാ​ഗമായി ബസോയയോട് രാജിവെക്കാൻ എബിവിപി ആവസ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എബിവിപിയിൽ നിന്നും ബസോയയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം തീർന്ന് റിപ്പോർട്ട് വരുന്നതു വരെ സംഘടനയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായും എബിവിപി പ്രസ്താവനയിൽ അറിയിച്ചു. 

ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാൻ തമിഴ്‌നാട്ടിലെ തിരുവള്ളുർ സർവകലാശാലയിൽ നിന്നും ബുദ്ധിസ്റ്റ് സ്റ്റഡീസിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് അങ്കിവ് സമർപ്പിച്ചത്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി എൻഎസ് യു വാണ് പരാതി നൽകിയത്. തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ അങ്കിവ് ബസോയ തിരുവള്ളുവർ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർ്ടടുകളുണ്ടായിരുന്നു. 20നകം അങ്കിവിന്റെ ബിരുദം സംബന്ധിച്ച് ആധികരികത ഉറപ്പുവരുത്തണമെന്ന് സർവകലാശാലക്ക് ഡൽഹി ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT