ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ/ഫയല്‍ 
India

'ശ്രീകൃഷ്ണന്‍ ജനിച്ചത് ജയിലിലാണ് ; നിങ്ങള്‍ക്ക് ജയില്‍ വേണ്ട, ജാമ്യം മതിയെന്നാണോ ?' ; പ്രതിയോട് ചീഫ് ജസ്റ്റിസ്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കണമെന്നായിരുന്നു വാല്‍വിയുടെ ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചത് ജയിലിന് ഉള്ളില്‍ വെച്ചാണ്. നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടത്. ജയിലിന് പുറത്തു പോകണമെന്നാണോ നിങ്ങള്‍ പറയുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. 

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മേന്ദ്ര വാല്‍വി എന്നയാളുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കണമെന്നായിരുന്നു വാല്‍വിയുടെ ആവശ്യം. 

നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വാല്‍വിയുടെ അഭിഭാഷകനോട് ചോദിച്ചു. ജാമ്യം വേണമെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചതോടെ, നല്ലത്, മതം നിങ്ങള്‍ക്ക് അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല എന്നും ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുപ്രീംകോടതി ധര്‍മേന്ദ്ര വാല്‍വിയ്ക്ക് ജാമ്യം അനുവദിച്ചു. 1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര വാല്‍വി അടക്കം ആറുപേരെ കോടതി ശിക്ഷിച്ചത്. 

വിചാരണകോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 2017 ല്‍ ബോംബെ ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT