India

സഞ്ജയ് ദത്ത് നിയമങ്ങള്‍ ലംഘിച്ചാണ് പുറത്തിറങ്ങിയതെങ്കില്‍ തിരികെ ജയിലിലെത്തും

നല്ല പെരുമാറ്റം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അളവുകോലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമങ്ങള്‍ ലംഘിച്ചാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായതെങ്കില്‍ അദ്ദേഹത്തെ തിരിച്ച് ജയിലില്‍ അടയ്ക്കുന്നതിന് എതിര്‍പ്പില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടായിരുന്നു കോടതി സഞ്ജയ് ദത്തിന് തടവു ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ തീരുന്നതിന് എട്ട് മാസം മുന്‍പ് സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നല്ല പെരുമാറ്റം മാനദണ്ഡമാക്കി ആയിരുന്നു സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കുന്നത്. എന്നാല്‍ നല്ല പെരുമാറ്റം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അളവുകോലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സുപ്രീംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 മേയിലായിരുന്നു സഞ്ജയ് ദത്ത് കീഴടങ്ങുന്നത്. 2016 ഫെബ്രുവരിയില്‍ ശിക്ഷാ കാലാവധി കഴിയുന്നതിന് എട്ട് മാസം മുന്‍പ് ദത്തിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി. അഞ്ച് വര്‍ഷമായിരുന്നു സഞ്ജയ് ദത്തിന് കോടതി ശിക്ഷ വിധിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്

'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'

'പാസ്പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല'

'അച്ഛന് മലയാള സിനിമയെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു; അക്കാര്യത്തില്‍ നന്ദി പറയേണ്ടത് മമ്മൂട്ടിയും മോഹന്‍ലാലും ഞാനും'