India

സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട ഹാര്‍ദിക് പട്ടേലും കൂട്ടരും പൊലീസ് കസ്റ്റഡിയില്‍ 

കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

പലന്‍പുര്‍: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടേലിനെയും രണ്ട് എംഎല്‍എമാരേയും ഇവരെ അനുഗമിച്ച 27പേരെയുമാണ് പലന്‍പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പട്ടാന്‍, പലന്‍പുര്‍ എംഎല്‍എമാരായ കിരിത് പട്ടേല്‍, മഹേഷ് പട്ടേല്‍ എന്നിവരാണ് ഹാര്‍ദികിനൊപ്പം കസ്റ്റഡിയിലെടുത്ത ജനപ്രതിനിധികള്‍. 

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദ്ദേഹത്തിന് രാഖി അണിയിക്കാന്‍ പുറപ്പെട്ട സംഘത്തിനൊപ്പം ചേരുമെന്നായിരുന്നു ഹാര്‍ദിക് അറിയിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുള്ള സഞ്ജീവിന്റെ ഭാര്യ ശ്വേത ഭട്ടിന് അദ്ദേഹത്തെ കാണാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. 

1990ല്‍ ജാംനഗറില്‍ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ആയിരിക്കെ നടന്ന കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ജൂണില്‍ കോടതി ശിക്ഷിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലേക്ക്, നാളെയെത്തും

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

SCROLL FOR NEXT