India

സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ വൈദ്യുതി നിലച്ചു; തമിഴ്‌നാട്ടില്‍രണ്ട് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ്ആരോപണം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലേക്കുള്ള വൈദ്യതി നിലച്ചതിനാല്‍ രണ്ട് പേര്‍ മരിച്ചു. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം.

ഇതിനെതുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഐസിയുവിലേക്കുള്ള കണക്ഷന്‍ കട്ടാവുകയും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാതാവുകയുമായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് രോഗികള്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുപ്പൂര്‍ സ്വദേശികളാണ് ശ്വാസം മുട്ടി മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT