India

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്' വേണ്ടി? സൈന്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; അപകടകരമെന്ന് മുന്‍ സൈനിക ഓഫീസര്‍

ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കേണ്ടത്  അത്യാവശ്യമായിരുന്നു. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പുറന്ന് വന്ന വാര്‍ത്തകള്‍ സൈനികരെ മടുപ്പിക്കുന്നതായിരുന്നുവ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വോട്ട് നേടാനുമായി സൈന്യത്തെ ഉപയോഗിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്ന ലഫ്റ്റനന്റ് കേണല്‍ ഡി എസ് ഹൂഡ. 2016 ല്‍ സൈന്യം നടത്തിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'  ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും ആവശ്യമില്ലാത്ത പ്രചാരണമാണ് അതിന് നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം നേടാന്‍ വേണ്ടിയാണോ സൈന്യം അത്തരം നടപടിസ്വീകരിച്ചതെന്ന് വരെ സംശയം തോന്നിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കേണ്ടത്  അത്യാവശ്യമായിരുന്നു. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പുറന്ന് വന്ന വാര്‍ത്തകള്‍ സൈനികരെ മടുപ്പിക്കുന്നതായിരുന്നുവെന്നും ഹൂഡ വെളിപ്പെടുത്തി. 

മോദി സര്‍ക്കാരിന്റെ ' ദേശ സ്‌നേഹം' മാത്രമായി സൈനിക നടപടി ചുരുങ്ങിപ്പോയെന്നും യുപി ഭരണം പിടിക്കാനുള്ള രാഷ്ട്രീയക്കളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരികയും പരിക്കേല്‍ക്കുയും, തടവിലാക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ആര് ഉത്തരവാദിത്വം ഏറ്റെടുത്തേനെയെന്നും ഹൂഡ ചോദിച്ചു. രഹസ്യമായി നടത്തേണ്ട കാര്യമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ടാണ് സ്‌ട്രൈക്ക് നടത്താന്‍ ഉത്തരവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT