India

സാരിക്കള്ളന് ജയില്‍, കോടികള്‍ തട്ടിയവര്‍ക്കോയെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപ തട്ടിച്ചു കടന്നുകളഞ്ഞയാള്‍ ജീവിതം അടിച്ചുപൊളിക്കുന്നു, അഞ്ചു സാരി മോഷ്ടിച്ചയാള്‍ക്കു തടവുശിക്ഷയും. സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.

തെലങ്കാനയിലെ ഒരു മോഷണക്കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ മദ്യവ്യവസായി വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ടയാള്‍ ഒരു വര്‍ഷമായി വിചാരണകൂടാതെ തടവില്‍ കഴിയുന്നതിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഇയാള്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. കേസ് കോടതി നാളെ പരിഗണിക്കും. 

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് ബാധ്യതയുണ്ടാക്കിയ വിജയ് മല്യ ഒരു വര്‍ഷം മുന്‍പ് യുകെയിലേക്ക് കടന്നുകളയുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT