India

സാരിക്കള്ളന് ജയില്‍, കോടികള്‍ തട്ടിയവര്‍ക്കോയെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപ തട്ടിച്ചു കടന്നുകളഞ്ഞയാള്‍ ജീവിതം അടിച്ചുപൊളിക്കുന്നു, അഞ്ചു സാരി മോഷ്ടിച്ചയാള്‍ക്കു തടവുശിക്ഷയും. സുപ്രീം കോടതിയില്‍നിന്നാണ് രാജ്യത്തെ നീതിനടത്തിപ്പിന്റെ പരിഹാസ്യത വ്യക്തമാക്കുന്ന പരാമര്‍ശം വന്നത്.

തെലങ്കാനയിലെ ഒരു മോഷണക്കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ മദ്യവ്യവസായി വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ടയാള്‍ ഒരു വര്‍ഷമായി വിചാരണകൂടാതെ തടവില്‍ കഴിയുന്നതിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഇയാള്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. കേസ് കോടതി നാളെ പരിഗണിക്കും. 

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് ബാധ്യതയുണ്ടാക്കിയ വിജയ് മല്യ ഒരു വര്‍ഷം മുന്‍പ് യുകെയിലേക്ക് കടന്നുകളയുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT