India

സിദ്ധാരാമയ്യയുടെ സമയം അവസാനിച്ചു; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഷോക് ട്രീറ്റ്‌മെന്റെന്ന്‌ അമിത് ഷാ

കോണ്‍ഗ്രസിന്റെ ഷോക്ക്ട്രീറ്റ്‌മെന്റ് തരുമെന്നുമാണ് ഓള്‍ഡ് മൈസൂരില്‍, സിദ്ധാരാമയ്യയുടെ മണ്ണിലെത്തി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തട്ടകത്തിലെത്തി വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സിദ്ധാരാമയ്യയുടെ സമയം അവസാനിച്ചു എന്നും, കോണ്‍ഗ്രസിന്റെ ഷോക്ക്ട്രീറ്റ്‌മെന്റ് തരുമെന്നുമാണ് ഓള്‍ഡ് മൈസൂരില്‍, സിദ്ധാരാമയ്യയുടെ മണ്ണിലെത്തി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്. 

കര്‍ണാടകയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. ബിജെപിയേയും, ആര്‍എസ്എസിനേയും ആക്രമം കൊണ്ട് തോല്‍പ്പിക്കാം എന്നാണ് സിദ്ധാരാമയ്യ കരുതിയിരിക്കുന്നത് എങ്കില്‍ തെറ്റി. വോട്ടുകള്‍ ലക്ഷ്യമിട്ട ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനാണ് സിദ്ധാരാമയ്യയ്ക്ക് സമയം. കന്നട കവി കൂവെമ്പുവിനേയോ, ഭാരത് രത്‌ന നേടിയ എം.വിശ്വേശരായയെയോ സിദ്ധാരാമയ്യ ഓര്‍ക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 

ഇവിടെ ബിജെപിക്ക് ശക്തി കുറവാണെന്നാണ് പറയുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തകരെ കണ്ടു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് സിദ്ധാരാമയ്യയ്ക്കും ജെഡിഎസിനും വലിയ തിരിച്ചടിയായിരിക്കും നല്‍കുക എന്നാണ് വ്യക്തമാകുന്നത് എന്നും അമിത് ഷാ പറയുന്നു.  സിദ്ധാരാമയ്യയെ പുറത്താക്കാന്‍ ശേഷി എച്ച്.ഡി.ദേവഗൗഡയുടെ ബിഡിഎസിനല്ല. ബിജെപിക്ക് മാത്രമേ അതിനുള്ള ശക്തിയുള്ളു. ഏതാനും സീറ്റുകള്‍ നേടാം എന്നല്ലാതെ ബിഡിഎസിന് ഒന്നും സാധിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT