ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ - പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. പരീക്ഷ നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും, തീരുമാനം ഉടൻ അറിയിക്കുമെന്നും സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് വൈകീട്ട് വരെയാണ് നിലപാട് അറിയിക്കാൻ സമയം തേടിയിട്ടുള്ളത്.
ഇതേത്തുടർന്ന് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഹർജി കോടതി പരിഗണിക്കുക. വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates