India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജീന്‍സും സണ്‍ ഗ്ലാസും ധരിക്കരുത്, ഡ്രസ് കോഡ് നിശ്ചയിച്ച് ബിപ്ലബ് സര്‍ക്കാര്‍; കോളനിവാഴ്ച കാലത്തെ ബ്രിട്ടീഷ് ഭരണത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം 

ത്രിപുരയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിച്ച് ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍.

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിച്ച് ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, സണ്‍ ഗ്ലാസ്സ് തുടങ്ങിയവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശരേഖയാണ് പുറത്തിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വിവാദമായ മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നു. 

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ തലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. ജില്ലാ മജിസ്‌ട്രേറ്റ്, എഡിഎം തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. 

ജീന്‍സിന്് പുറമേ കാര്‍ഗോ പാന്റും ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഔദ്യോഗിക യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ വായിക്കുന്നതും അയക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനാദരവാണ്. അതിനാല്‍ ഇത്തരം പെരുമാറ്റവും ഒഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്നു.

എന്നാല്‍ ഇതിനെകുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറയുന്നത്. അതേസമയം വിവാദ മാര്‍ഗനിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇതിലുടെ വെളിവാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.കോളനിവാഴ്ച കാലത്തെ ബ്രിട്ടീഷ് ഭരണമാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് സിപിഎം നേതാവ് ഗൗതം ദാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT