India

ഡാന്‍സ് ബാറില്‍ സിസിടിവി വേണ്ട, നര്‍ത്തകര്‍ക്കു ടിപ്പ് ആവാം, നോട്ടു മഴ പാടില്ല: ഇളവുകളുമായി സുപ്രിം കോടതി

ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2016ലെ സര്‍ക്കാര്‍ നിയമത്തിലാണ് സുപ്രീം കോടതി ഭേദഗതികള്‍ വരുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2016ലെ സര്‍ക്കാര്‍ നിയമത്തിലാണ് സുപ്രീം കോടതി ചില ഭേദഗതികള്‍ വരുത്തിയത്. 

ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നീക്കിയത്. സ്വകാര്യതയെ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നാണ് കോടതിയുടെയും നിലപാട്. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവു എന്ന നിയമവും റദ്ദു ചെയ്തു. 

ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി.ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാല്‍ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതി വ്യക്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT