India

സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് യുവാവ് പ്രധാനമന്ത്രിയുടെ വേദിയില്‍; അമ്പരന്ന് ഉദ്യോഗസ്ഥര്‍

സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് യുവാവ് പ്രധാനമന്ത്രിയുടെ വേദിയില്‍; അമ്പരന്ന് ഉദ്യോഗസ്ഥര്‍

Author : സമകാലിക മലയാളം ഡെസ്ക്

ശാന്തിനികേതന്‍: പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നെത്തിയ യുവാവ് വേദിയിലെത്തി നരേന്ദ്രമോദിയുടെ കാല്‍തൊട്ടു വണങ്ങി. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയായ സ്വപന്‍ മാരിത് ആണ് സുരക്ഷാ സന്നാഹങ്ങള്‍ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ വേദിയിലെത്തിയത്. വിശ്വഭാരതി സര്‍വകലാശാലയുടെ ചടങ്ങിലായിരുന്നു സംഭവം. 

രാജ്യത്തെ ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ളയാളാണ് പ്രധാനമന്ത്രി. സുരക്ഷ മറികടന്ന് സ്വപന്‍ വേദിയിലെത്തിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങിയവര്‍ വേദിയില്‍നിന്ന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് സംഭവം.

ഒരാള്‍ വേദിയിലേക്ക് ഓടിയടുക്കുന്നതു കണ്ട് ആദ്യം അമ്പരന്ന പ്രധാനമന്ത്രി പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്തു. പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു വണങ്ങിയ യുവാവ് ടഗോറിന്റെ ഒരു ചിത്രം സമ്മാനിച്ചു. വിശ്വഭാരതി വൈസ് ചാന്‍സലര്‍ തൊട്ടടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞൊടിയിടയില്‍ വേദിയില്‍ കുതിച്ചെത്തിയ എസ്പിജി കമാന്‍ഡോകള്‍ സ്വപനെ കീഴടക്കി. 

ഇയാളെ പിന്നീട് ബോല്‍പുര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സ്വപന് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അതീവ സുരക്ഷാ സന്നാഹം മറികടന്ന് ഒരാള്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ എത്തിയത് ഉന്നതതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'