India

സ്‌കൂള്‍ അടച്ചതോടെ ഉച്ചഭക്ഷണം മുടങ്ങി, പാടത്ത് പണിയെടുത്തും കന്നുകാലികളെ വളര്‍ത്തിയും കുട്ടികള്‍ 

ഉച്ചഭക്ഷണം നിന്നതും ധാന്യങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാതായതും കുട്ടികളെ തിരികെ കൃഷിയിലേക്കെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍പുര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് മുസാഫര്‍പുരിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകളില്‍ നിന്ന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം മാസങ്ങളായി മുടങ്ങിയതോടെ വിശപ്പടക്കാനുള്ള ഇവരുടെ വെല്ലുവിളി ഇരട്ടിച്ചു. ഇതോടെ വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കുട്ടികളില്‍ പലരും. 

ഉച്ചഭക്ഷണം നിന്നതും ധാന്യങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാതായതും കുട്ടികളെ തിരികെ കൃഷിയിലേക്കെത്തിച്ചു. ചിലര്‍ പാടത്ത് മാതാപിതാക്കള്‍ക്ക് സഹായമാകുമ്പോള്‍ മറ്റുചിലര്‍ കന്നുകാലികളെ വളര്‍ത്താനും തുടങ്ങി. 

ഉച്ചഭക്ഷണം മുടങ്ങിയിട്ട് നാളുകളായെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതിപ്പെടുകയാണ് മാതാപിതാക്കള്‍. ഉച്ചഭക്ഷണവും പണവും കുട്ടികള്‍ക്ക് കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തങ്ങള്‍ക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT