India

സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; ജഡ്ജി വാദം കേട്ടത് അര്‍ധരാത്രിയില്‍; സൈനികന്‍ കസ്റ്റഡിയില്‍

സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; ജഡ്ജി വാദം കേട്ടത് അര്‍ധരാത്രിയില്‍; സൈനികന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൈനികന്റെ വാദം ജഡ്ജി കേട്ടത് അര്‍ധരാത്രിയില്‍. വാദം കേട്ട ശേഷം ഇയാളെ ജയിലിലേക്കയക്കാതെ ജഡ്ജി സൈനിക കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവുമിട്ടു. ഭുവനേശ്വറിലാണ് സംഭവം. 

സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസ്ഡിജെഎം) കോടതി ജഡ്ജി എസ്‌കെ മിശ്രയാണ് അര്‍ധ രാത്രി വാദം കേള്‍ക്കാനായി കോടതിയിലെത്തിയത്. രാത്രി പത്ത് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ജഡ്ജി അര്‍ധ രാത്രി 1.30ഓടെ വാദം കേട്ടത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായും തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ഭാര്യ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളില്‍ നിന്ന് പണം കൊണ്ടുവന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എന്നാല്‍ പിന്നീടും ഭര്‍ത്താവ് പീഡനം തുടര്‍ന്നതായും പരാതിയിലുണ്ട്.  

ഭുവനേശ്വറിലെ നയപള്ളി സ്വദേശിയായ ഇയാളെ ഭാര്യയുടെ പരാതിക്ക് പിന്നാലെ മഹിള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്തു. സ്ത്രീധന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അറസ്റ്റ്. വ്യാഴാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT