India

സ്വകാര്യത മൗലികാവകാശമാണോ? സുപ്രധാന വിധി ഇന്ന്

ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിക്കും. ഒമ്പതംഗ ബഞ്ചാണ് വിധി പ്രസ്താവിക്കുക. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്.
വിവിധ സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു വിഷയം ഉയര്‍ന്നുവന്നത്.  

സ്വകാര്യത സംബന്ധിച്ച് വാദംകേള്‍ക്കാന്‍ വലിയ ബഞ്ച് ആവശ്യമാണെന്ന് മൂന്നംഗ ബഞ്ച് ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു.ഇതുപ്രകാരം ആദ്യം അഞ്ചംഗ ഭരണഘടനാ ബഞ്ചിലേക്കും തുടര്‍ന്ന് ജൂലൈ 18ന് ഒമ്പതംഗ ബഞ്ചിലേക്കും വാദം മാറ്റുകയായിരുന്നു. 
സ്വകാര്യത പൗരന്റെ മൗലികാവകാശമല്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം, സംസാരിക്കില്ല; കേരളം ഭാഷാ സൗഹൃദ സംസ്ഥാനമെന്ന് പറയാനാകില്ല'

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടു നല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രം തീയിട്ടു

Today's Rashi Phalam may 22|ജോലിയിൽ ഉയർച്ച നേടും, വീട് നിർമ്മാണം ആരംഭിക്കും

SCROLL FOR NEXT