India

സ്വന്തമായി കാറില്ല, 510 കോടി രൂപയുടെ സമ്പാദ്യം, ഭാര്യയ്ക്ക് ആറു കിലോ സ്വര്‍ണം; ജഗന്റെ സ്വത്തു വിവരങ്ങള്‍

കുടുംബ സീറ്റെന്ന്  പറയാവുന്ന പുലിവെംഡുലയില്‍ നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍ ജനവിധി തേടുന്നത്. നിലവില്‍ ആന്ധ്രയുടെ പ്രതിപക്ഷ നേതാവായ ജഗനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

സമകാലിക മലയാളം ഡെസ്ക്

കഡപ്പ: 510  കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി ഒരു കാറോ, ബുള്ളറ്റ് പ്രൂഫ് വാഹനമോ ഇല്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജഗന്റെ വെളിപ്പെടുത്തല്‍. 31 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 31 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 

ജഗന് മാത്രം 375 കോടി സ്വത്തുക്കളുണ്ട്. പെണ്‍മക്കളുടെ പേരില്‍ ആറരക്കോടിയും നാലരക്കോടിയും രൂപ നിക്ഷേപമായും ഭൂമിയായും സ്വര്‍ണമായും ഉണ്ട്. ബാക്കിയുള്ള 339.8 കോടി രൂപ വിലമതിക്കുന്നത് ഭാര്യയുടെ സ്വത്താണ്. 5.8 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും ഭാര്യയായ വൈഎസ് ഭാരതിക്കുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  1.19 കോടി രൂപയുടെ ബാധ്യത വൈഎസ്ആര്‍കോണ്‍ഗ്രസ് നേതാവിനുള്ളപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും ഒരു രൂപയുടെ ബാധ്യതയില്ല. 

കുടുംബ സീറ്റെന്ന്  പറയാവുന്ന പുലിവെംഡുലയില്‍ നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍ ജനവിധി തേടുന്നത്. നിലവില്‍ ആന്ധ്രയുടെ പ്രതിപക്ഷ നേതാവായ ജഗനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജഗന്റെ അച്ഛന്റെ അനിയനായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങിവന്ന വിവേകാനന്ദ റെഡ്ഡിയെ പിന്നീട് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

SCROLL FOR NEXT