India

സ്വന്തമായുള്ളത് സൈക്കിളും ഒലക്കുടിലും, മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സാരംഗി

ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈക്കിളും, ഓലക്കുടിലും മാത്രം സ്വന്തമായുള്ളൊരു എംപി മോദി സര്‍ക്കാരില്‍ സഹമന്ത്രി. ഒഡീഷയില്‍ ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത്. ഒഡീഷ മോദി എന്നാണ് സാംരംഗിയെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. 

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നാണ് സാരംഗി ലോക്‌സഭയിലേക്കെത്തുന്നത്. ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്. വാഹന വ്യൂഹങ്ങളുടെ അകമ്പടിയില്ലാതെ സൈക്കിളിലും ഓട്ടോറിക്ഷയിലും നടന്നുമെല്ലാമാണ് സാംരഗി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 

ഓലക്കുടിലിലാണ് സാംരഗി താമസിച്ചിരുന്നത്. അവിവാഹിതമായ സാരംഗിക്കൊപ്പം മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടു. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് സാരംഗിയുടെ പ്രവര്‍ത്തനം. ബാലസോറിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി നിരവധി വിദ്യാലയങ്ങള്‍ സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT