India

സ്വന്തമായുള്ളത് സൈക്കിളും ഒലക്കുടിലും, മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സാരംഗി

ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈക്കിളും, ഓലക്കുടിലും മാത്രം സ്വന്തമായുള്ളൊരു എംപി മോദി സര്‍ക്കാരില്‍ സഹമന്ത്രി. ഒഡീഷയില്‍ ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത്. ഒഡീഷ മോദി എന്നാണ് സാംരംഗിയെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. 

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നാണ് സാരംഗി ലോക്‌സഭയിലേക്കെത്തുന്നത്. ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്. വാഹന വ്യൂഹങ്ങളുടെ അകമ്പടിയില്ലാതെ സൈക്കിളിലും ഓട്ടോറിക്ഷയിലും നടന്നുമെല്ലാമാണ് സാംരഗി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 

ഓലക്കുടിലിലാണ് സാംരഗി താമസിച്ചിരുന്നത്. അവിവാഹിതമായ സാരംഗിക്കൊപ്പം മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടു. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് സാരംഗിയുടെ പ്രവര്‍ത്തനം. ബാലസോറിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി നിരവധി വിദ്യാലയങ്ങള്‍ സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'