ഫയല്‍ ചിത്രം 
Kerala

വിശാഖപട്ടണം ബീച്ച് കാണാനിറങ്ങി, വഴി തെറ്റി കൊല്ലത്തെത്തിയ 11കാരനെ ആന്ധ്രയിലേക്ക് മടക്കി അയച്ചു

ഒടുവിൽ ഏറെ തെരച്ചിലുകൾക്ക് ശേഷം അധികൃതർ ഇവന്റെ മാതാപിതാക്കളെ കണ്ടെത്തി മടക്കി അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിശാഖപട്ടണം ബീച്ച് കാണാൻ ഇറങ്ങി വഴി തെറ്റി കൊല്ലത്തെത്തി പതിനൊന്നു വയസുകാരൻ. കഴിഞ്ഞ ഒരു മാസമായി സർക്കാർ ചിൽഡ്രൻസ് ഹോമിൽ കഴിയുകയായിരുന്നു ആഞ്ജനേയലു. ഒടുവിൽ ഏറെ തെരച്ചിലുകൾക്ക് ശേഷം അധികൃതർ ഇവന്റെ മാതാപിതാക്കളെ കണ്ടെത്തി മടക്കി അയച്ചു. 

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ജുജുരു ഗ്രാമത്തിൽ നിന്നുള്ള ആഞ്ജനേയലുവാണ് വിശാഖപട്ടണം ബീച്ച് കാണാൻ ഇറങ്ങി തിരിച്ചത്. 
മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാഷ അറിയാത്തത് കുട്ടിയിൽ നിന്ന് വിവരം ശേഖരിക്കുന്നതിനും തിരിച്ചടിയായി. 

വിശാഖപട്ടണം ബീച്ചിലെത്തിയ കുട്ടി അവിടെ മൂന്നുനാൾ താമസിച്ചു. ശേഷം തിരികെ പോകാൻ ട്രെയിൻ കയറിയപ്പോൾ മാറിപ്പോയെന്നാണ്‌ കുട്ടി പൊലീസിനോട് പറഞ്ഞത്. കായംകുളത്തുവെച്ച് പോലീസ് പിടിയിലായ ബാലനെ കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ ജനിച്ചുവളർന്ന കരിങ്ങന്നൂർ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥൻ സുരാജ് എം എസ് ദ്വിഭാഷിയായി രംഗത്തെത്തിയതോടെയാണ് കുട്ടിയുടെ വിലാസം കണ്ടുപിടിക്കാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT