Kerala

144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ല; നിയന്ത്രണങ്ങളില്‍ അപാകതയില്ല; സഹകരിക്കുമെന്ന് മുല്ലപ്പള്ളി

 സംസ്ഥാനത്ത്് കോവിഡ് മഹാവ്യാപനം പടര്‍ന്നു പിടിക്കുകയാണ്. ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്ന് മുല്ലപ്പള്ളി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍.  നിയന്ത്രണങ്ങളില്‍ അപകാതയില്ലെന്നും അതുമായി പാര്‍ട്ടി സഹകരിക്കും. സംസ്ഥാനത്ത് കോവിഡ് മഹാവ്യാപനം പടര്‍ന്നു പിടിക്കുകയാണ്. ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരുമായി പാര്‍ട്ടി പൂര്‍ണമായി സഹകരിക്കും. അതേസമയം സര്‍ക്കാരിനെതിരായ പ്രതിഷേധസമരം ജനങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ടെയിന്‍മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ചിലപ്പോള്‍ ലംഘിക്കേണ്ടി വരുമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. 

കോവിഡ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചത്.കണ്ടെയിന്‍മെന്റ് സോണില്‍ ഒരു തരത്തിലുള്ള സമരവുമുണ്ടാവില്ല. നിലവിലെ കേന്ദ്ര നിര്‍ദേശ പ്രകാരം കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളില്‍ നൂറുപേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താം. തുറന്ന സ്ഥലത്ത് 200 പേരെ വരെ വെച്ചും പരിപാടി നടത്താം. അത്തരം പരിപാടികള്‍ ഉണ്ടാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT