Kerala

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; അറസ്റ്റുചെയ്യാനെത്തിയ എസ്‌ഐയെ ബിയര്‍കുപ്പികൊണ്ട് കുത്തി; പ്രതി രക്ഷപ്പെട്ടു

എസ്‌ഐയ്ക്ക് കുത്തേറ്റതോടെ പൊലീസും പ്രതിയുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി.

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി എസ്‌ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ടു. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐയെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് 6ന് കരിമഠം കോളനിയിലാണ് സംഭവം. 15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും സുഹൃത്തുക്കളും  ചേര്‍ന്നു തടഞ്ഞു. ഇതിനിടെ നിയാസ് ബിയര്‍കുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിലും തലയിലും വരഞ്ഞ് മുറിവേല്‍പ്പിച്ചശേഷം രക്തം എസ്‌ഐയുടെ കൈയ്യിലും പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ കുപ്പികൊണ്ട് എസ്.ഐ.യുടെ കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

എസ്‌ഐയ്ക്ക് കുത്തേറ്റതോടെ പൊലീസും പ്രതിയുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേതുടര്‍ന്ന് സ്ഥലത്തുണ്ടായ ബഹളത്തിനിടെയാണ് നിയാസ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വിവിധ സ്‌റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് എസ്.ഐ.എയും സംഘത്തെയും കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്. കഞ്ചാവു കേസില്‍ നിയാസിനെ മുമ്പു പിടികൂടിയപ്പോഴും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT