ടെലിവിഷൻ ദൃശ്യം 
Kerala

പരിശോധന; ചമ്പക്കര മാർക്കറ്റിൽ നിന്ന് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

വിൽപ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചമ്പക്കര മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. 150 കിലോ പഴകിയ മത്സ്യം പരിശോധനയിൽ പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തിയത്. 

വിൽപ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. പഴകിയ നിലയിലാണ് ഇവ കണ്ടെത്തിയത്. 150 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഐസ് ഇടാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവ ഇത്രപെട്ടെന്ന് പഴകിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

തമിഴ്നാട്ടിൽ നിന്ന് എത്തിച്ച മത്സ്യത്തിന്റെ സാംപിളുകളും അധികൃതർ ശേഖരിച്ചു. ഒൻപത് സാംപിളുകളിലും ഭക്ഷ്യ യോ​ഗ്യമല്ലാത്തവ കണ്ടെത്തിയിട്ടില്ല. ഇവയിൽ ഫോമാർമാലിൻ, അമോണിയ രാസ പദാർത്ഥങ്ങളുടെ അംശങ്ങളും കണ്ടെത്തിയിട്ടില്ല. 

കൊച്ചിയിൽ നിന്നു തന്നെ എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കടയുടമയിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT