കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ സമാന്തരമായി കുഴിയെടുത്തപ്പോള്‍, ടെലിവിഷന്‍ ദൃശ്യം 
Kerala

24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ നടത്തിയ 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് കിണറില്‍ റിങ് ഇറക്കുന്നതിനിടെയാണ് ഇരുപത്തിയെട്ടുകാരനായ സുധീര്‍ കുടുങ്ങിയത്. പണിക്കിടെ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

കിണറിന് സമീപത്ത് സമാന്തരമായി കുഴി കുത്തി സുധീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്. എന്നാല്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT