പ്രതീകാത്മക ചിത്രം 
Kerala

ഒരു വര്‍ഷത്തോളം ബലാത്സംഗം ; നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു ; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണിലെടുത്ത നഗ്നചിത്രം കാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി  യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. 

മൊബൈല്‍ ഫോണിലെടുത്ത നഗ്നചിത്രം കാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നേരത്തെ പ്രതിയും യുവതിയും ഇഷ്ടത്തിലായിരുന്നു. അന്ന് ഇരുവരും നഗരത്തില്‍ ഒരുമിച്ച് താമസിച്ചിരുന്നു. 

പിന്നീട് ബന്ധം പിരിഞ്ഞതോടെയാണ് പഴയ ചിത്രങ്ങള്‍ കാണിച്ച് യുവാവ് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തതായും യുവതി എറണാകുളം സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ അക്ഷയ് പീഡിപ്പിക്കുകയാണ്. പരാതി നല്‍കിയാല്‍ പ്രതി തിരിച്ചടിച്ചേക്കുമെന്ന് ഭയന്നാണ് പുറത്തുപറയാതിരുന്നത്. ഒടുവില്‍ താന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ആള്‍ക്കും നഗ്നഫോട്ടോ പ്രതി അയച്ചു നല്‍കിയതായി യുവതി പറയുന്നു. 

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, പെണ്‍കുട്ടി വിവാഹം കഴിക്കാനിരുന്ന ആള്‍ക്ക് പ്രതി അക്ഷയ് അയച്ചുകൊടുത്ത നഗ്നചിത്രം കണ്ടെടുത്തു. പ്രതിക്കെതിരെ ബലാല്‍സംഗം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT