Kerala

25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്; പക്ഷേ, കോഴയല്ല, കണ്‍സള്‍ട്ടിങ് ഫീസ്: ആര്‍എസ് വിനോദ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതിനായി കോളേജ് ഉടമയില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്ന് ബിജെപി നേതാവ് ആര്‍എസ് വിനോദ് മെഡിക്കല്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സിനു മുമ്പില്‍ സമ്മതിച്ചു. അതേസമയം, ഈ തുക കോഴയായി വാങ്ങിയതല്ല. കണ്‍സള്‍ട്ടിങ് ഫീസാണ്. തുക ഡെല്‍ഹിയിലെ സതീഷ് നായര്‍ക്കു കൈമാറിയെന്നും വിനോദ് മൊഴി നല്‍കി.

ഈ ഇടപാടില്‍ തനിക്കൊരു ലാഭവുമില്ലെന്നും ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിനോദ് വ്യക്തമാക്കി. പണം കൈമാറിയ സതീഷ് നായരുമായി നേരിട്ടു പരിചയമില്ല. അഞ്ച് ലക്ഷം രൂപ വീതം അഞ്ചു തവണയായി മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും വാങ്ങി രാജേഷ് എന്നയാള്‍ മുഖേന സതീഷ് നായര്‍ക്കു കൈമാറുകയായിരുന്നു. 

തിരുവനന്തപുരം വര്‍ക്കലയിലെ ആര്‍എസ് മെഡിക്കല്‍ കോളെജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിനോദിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.
നേരത്തെ,  താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നായിരുന്നു ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ കൂടിയായിരുന്ന വിനോദ് പറഞ്ഞിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT