മുത്തു 
Kerala

പോക്സോ കേസ്; യുവാവിന് 40 വർഷം കഠിന തടവും പിഴയും

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹിളർ എന്ന മുത്തുവിനാണ് (37) തടവും പിഴയും ശിക്ഷ. 

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെപി പ്രദീപ് ശിക്ഷ വിധിച്ചത്. 

കേസിൽ പ്രോസിക്കേഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎൻ സിനിമോൾ ഹാജരായി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട സിഐ ആയിരുന്ന ടിഎസ് സിനോജാണ് കേസ് അന്വേഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT