ഫയല്‍ ചിത്രം 
Kerala

സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി; ധനവകുപ്പ് ഉത്തരവിറക്കി 

ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാർ ജീവനക്കാർക്കും കരാർ കാലാവധി നോക്കാതെ 6 ആഴ്ച അവധി നൽകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ സർവീസിലെ എല്ലാ കരാർ ജീവനക്കാർക്കും ആറ് മാസത്തെ പ്രസവാവധി. മുഴുവൻ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒരു വർഷത്തിലേറെ കരാർ ജോലി ചെയ്യുന്നവർക്കു മാത്രമാണ് മുൻപ്  പ്രസവാവധി അനുവദിച്ചിരുന്നത്. 

2018 ഫെബ്രുവരി 27 മുതൽ മുൻകാര പ്രാബല്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. 180 ദിവസത്തിനു മുൻപ് കരാർ കാലാവധി അവസാനിച്ചാൽ അതുവരെയായിരിക്കും അവധി. 

മെഡിക്കൽ ഓഫിസർ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുൻപു മുതലാകും അവധി ലഭിക്കുക.  ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാർ ജീവനക്കാർക്കും കരാർ കാലാവധി നോക്കാതെ 6 ആഴ്ച അവധി നൽകും. കരാർ ജീവനക്കാർ കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടർന്നാണ് സർക്കാർ ഉത്തരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT