പിടിയിലായ പ്രതികള്‍ 
Kerala

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍

ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശിയെയാണ് തട്ടികൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്.

പെരിന്തല്‍മണ്ണ തെക്കേപ്പുറം നിലയാളിക്കല്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ് (26), വയനാട് വെണ്‍മണി കൈതക്കല്‍ വീട്ടില്‍ റോപ് സണ്‍ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പില്‍ സബീര്‍ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 2ആം തിയതി രാത്രി 10 മണിയോടെയാണ് സംഭവം. വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട പ്രതികള്‍ വണ്ടിയിലേക്ക് ചായ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചായ കൊടുത്തശേഷം സബീറിനെ റോപ് സണ്‍ വാഹനത്തിലേക്ക് വലിച്ചുകയറ്റി. പിന്നീട് കാര്‍ എറണാകുളം ഭാഗത്തേക്ക് പോയി. സബീറിന്റെ കണ്ണ് കെട്ടിയിരുന്നു. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം ഇയാളുടെ മൊബൈല്‍ ബലമായി വാങ്ങിയെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും